Showing posts with label എസ്എന്‍സി. Show all posts
Showing posts with label എസ്എന്‍സി. Show all posts

Friday, June 19, 2009

ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്

മനോരമ, മാര്‍ച്ച് 31, 2009

ലാവ്ലിന്: മുഖ്യമന്ത്രിയുടെ പക്കല് രേഖകള്

തിരുവനന്തപുരം: ലാവ്ലിന് കേസില് പിണറായി വിജയന് ഉള്പ്പെടെയുള്ള പ്രതികള്ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിറയൊഴിക്കുന്നതു സിബിഐ നല്കിയ രേഖകളുടെ പിന്ബലത്തില്. എട്ടു വാല്യങ്ങളിലായി മൂവായിരത്തിലേറെ പേജുള്ള രേഖകള് ലാവ്ലിന് അഴിമതിക്കേസില് തന്റെ പോരാട്ടത്തിനായി വിഎസ് സംഘടിപ്പിച്ചതായി അറിവായി.

ഇതില് അന്നത്തെ പല ഗവ. സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്കു നല്കിയ മൊഴികള് നിര്ണായക ഘട്ടത്തില് മുഖ്യമന്ത്രി പാര്ട്ടിക്കുള്ളില് ആയുധമാക്കുമെന്നാണു സൂചന. ഏറ്റവും പ്രധാനം ലാവ്ലിന് കരാറിന്റെ കാലഘട്ടത്തില് ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എസ്. വരദാചാരി സിബിഐക്കു നല്കിയ മൊഴിയാണ്. അഴിമതി കരാറിനെ എതിര്ത്ത വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്നു (1997) വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയിരുന്നു.

ഇതു വിവാദമായതോടെ സര്ക്കാര് ഫയല് മുക്കി. വിജിലന്സും സിബിഐയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഈ ഫയല് കണ്ടെത്താനായില്ല. എന്നാല് ഫയലില് പിണറായി രേഖപ്പെടുത്തിയത് അക്ഷരംപ്രതി ശരിവച്ചുള്ള മൊഴിയാണു ബാംഗൂരില് താമസിക്കുന്ന വരദാചാരി സിബിഐക്കു നല്കിയത്. കരാറിനെ എതിര്ത്തു താന് നോട്ടെഴുതിയപ്പോള് തന്റെ തല പരിശോധിക്കണമെന്നാണു വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഫയലില് രേഖപ്പെടുത്തിയത്. ഇക്കാര്യം മന്ത്രിയുടെ നോട്ടില് താന് നേരിട്ടു കണ്ടതാണ്.

അതോടെ
ഇക്കാര്യത്തില് താന് പ്രതികരിക്കുന്നതു നിര്ത്തി - സിബിഐ ഡിഎസ്പി: വി. അശോക് കുമാറിനു നല്കിയ മൊഴിയില് വരദാചാരി വെളിപ്പെടുത്തി. ലാവ്ലിന് കരാറില് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില് അത് ഉദ്യോഗസ്ഥരാണു ശ്രദ്ധിക്കേണ്ടിയിരുന്നതെന്നാണു പിണറായി വിജയന് സിബിഐക്കു മൊഴി നല്കിയത്. എന്നാല് പിണറായിയുടെ വാദത്തെ പൂര്ണമായി ഖണ്ഡിക്കുന്നതാണു വരദാചാരിയുടെ മൊഴി. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്: ധനകാര്യ പ്രിന്സിപ്പല് സെക്രട്ടറിയായിരിക്കെ വൈദ്യുതി ബോര്ഡ് യോഗങ്ങളില് താന് പങ്കെടുക്കുമായിരുന്നു.

1997ലെ ഒരു യോഗത്തില് പന്നിയാര്, പള്ളിവാസല്, ചെങ്കുളം പദ്ധതികളുടെ നവീകരണം ചര്ച്ചയ്ക്കു വന്നു. കനേഡിയന് കമ്പനിയായ എസ്എന്സി ലാവ്ലിനു 240 കോടി രൂപയുടെ കരാര് നല്കുന്നതായിരുന്നു ചര്ച്ച. അന്നത്തെ വൈദ്യുതി ബോര്ഡ് ചെയര്മാന് ഡോ. രാജഗോപാലന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന്, അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, സിദ്ധാര്ഥ മേനോന് എന്നിവരും യോഗത്തില് പങ്കെടുത്തിരുന്നു. ലാവ്ലിന് കമ്പനിക്കു നേരിട്ടു കരാര് നല്കുന്നതിലെ നടപടിക്രമത്തെ താന് ചോദ്യം ചെയ്തു. എന്നാല് തലശേരി കാന്സര് സെന്ററിനു 100 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നായിരുന്നു വിശദീകരണം.

എന്നാല് ഇതു തമ്മില് ബന്ധമില്ലല്ലോ എന്നു താന് പറഞ്ഞു. ലോക ബാങ്ക് പിന്തുടരുന്നതു പോലെ ടെന്ഡര് വിളിച്ചുള്ള അംഗീകൃത നടപടിക്രമം പാലിക്കണമെന്നായിരുന്നു തന്റെ വാദം. അല്ലെങ്കില് യന്ത്ര ഉല്പാദകരുമായി നേരിട്ടു വിലപേശല് നടത്തണം. അതിനാല് ചട്ടവും നടപടിക്രമവും പാലിക്കാതെ ലാവ്ലിനു നേരിട്ടു കരാര് നല്കുന്നതിനെ താന് യോഗത്തില് എതിര്ത്തു. തന്റെ വിയോജനക്കുറിപ്പു മിനിറ്റ്സില് രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. എന്നാല് തുടര്ച്ചയായി ആവശ്യപ്പെട്ടിട്ടും മിനിറ്റ്സിന്റെ പകര്പ്പ് തനിക്കു ചെയര്മാന് അയച്ചുതന്നില്ല. തുടര്ന്നു ബോര്ഡ് യോഗത്തില് താന് ഉന്നയിച്ച അഭിപ്രായം ഉള്പ്പെടുത്തി പ്രത്യേക നോട്ട് തയാറാക്കി. ലാവ്ലിനു കരാര് നല്കുന്നതിനെ എതിര്ത്തതിന്റെ കാരണങ്ങളായിരുന്നു അതില്.

ഈ നോട്ടിന്റെ പകര്പ്പ് അന്നത്തെ ബോര്ഡ് ചെയര്മാന്, മുഖ്യമന്ത്രി ഇ.കെ. നായനാര്, ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്, വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്, ഊര്ജ സെക്രട്ടറി മോഹനചന്ദ്രന് എന്നിവര്ക്കു നല്കി. ആരും മറുപടി നല്കിയില്ല. പക്ഷേ ആ നോട്ടിലാണു തന്റെ തല പരിശോധിക്കാന് പിണറായി വിജയന് ആവശ്യപ്പെട്ടത്-വരദാചാരിയുടെ മൊഴിയില് പറയുന്നു. ഇതേ മൊഴി നേരത്തെ കേരളത്തിലെ വിജിലന്സ് ഡിവൈഎസ്പിക്കും നല്കിയിരുന്നതായി അദ്ദേഹം സിബിഐയോടു പറഞ്ഞു.
 

blogger templates | Make Money Online